Pages

Subscribe:

Labels

Friday, October 7, 2011

സ്റ്റീവ് ജോബ്സ് യാത്രയായി


ഐ ഫോണും ഐ പാഡും ലോകത്തിനു സമ്മാനിച്ച സിലിക്കന്‍വാലി ഐക്കണ്‍ സ്റ്റീവ് ജോബ്സ്(56) യാത്രയായി. കഴിഞ്ഞ ഏഴു വര്‍ഷമായി ഗുരുതരമായ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സറിന്‌ ചികില്‍സയിലായിരുന്നു ആപ്പിള്‍ മുന്‍ സി ഇ ഒയും ഇപ്പോഴത്തെ ചെയര്‍മാനുമായിരുന്ന ജോബ്സ്. ഇന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കമ്പനികളില്‍ ഒന്നാക്കി ആപ്പിളിനെ മാറ്റിയതില്‍ ജോബ്സിന്‍റെ പങ്ക് നിസ്തുലമാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആപ്പിള്‍ സി ഇ ഒ സ്ഥാനത്ത് നിന്ന് ജോബ്സ് രാജി വച്ചത്.
2004 ഓഗസ്‌റ്റിലാണ്‌ ആദ്യമായി ജോബ്‌സ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാകുന്നത്‌. അന്ന്‌ പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധിച്ച ഭാഗം മുറിച്ചുനീക്കിയിരുന്നു. പിന്നീട്‌ ചികില്‍സ തുടര്‍ന്നു. ഇതിനിടയില്‍ കംപ്യൂട്ടര്‍, ടാബ്‌ലറ്റ്‌, സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ തരംഗം സൃഷ്‌ടിച്ചു. എന്നാല്‍ 2009 ജനുവരിയില്‍ രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന്‌ ജോബ്‌സ്‌ മെഡിക്കല്‍ ലീവെടുത്തു. ചുമതല ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായ ടിം ക്രൂക്കിന്‌ കൈമാറി. ആപ്പിളില്‍ ജോബ്‌സിന്‍റെ വലംകൈയായിരുന്നു ക്രൂക്ക്‌. 2009 ജനുവരിയ്‌ക്ക്‌ ശേഷം ജൂണില്‍ ആപ്പിള്‍ ക്യാംപസില്‍ നടന്ന പരിപാടിയിലാണ്‌ ജോബ്‌സ്‌ പ്രത്യക്ഷപ്പെടുന്നത്‌.
പിന്നീട്‌ 2011 ജനുവരിയില്‍ മെഡിക്കല്‍ ലീവെടുത്ത ജോബ്‌സ്‌, ആരോഗ്യനില ആതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, മാര്‍ച്ച്‌ രണ്ടിന്‌ ഐപാഡ്‌-2 പുറത്തിറക്കുന്ന ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്‌ ഏവരെയും അമ്പരപ്പെടുത്തി. ജോബ്സിന്‍റെ അന്ത്യത്തോടെ വിവര സാങ്കേതിക ലോകത്ത് ഒരു യുഗാന്ത്യമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ക്യാന്‍സറില്‍ ഏറ്റവും ഗുരതരമാണ്‌ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍. എന്നിട്ടും ഇത്രയും കാലം പിടിച്ചുനില്‍ക്കുന്നത്‌ അദ്ദേഹത്തിന്‍റെ മനസാന്നിദ്ധ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌.
1955 ഫെബ്രുവരി 25നായിരുന്നു ജോബ്സിന്‍റെ ജനനം.  പിന്നീട് 1976ലാണ് കുടുംബ വീട്ടിലെ കാര്‍ഷെഡില്‍ ആപ്പിള്‍ കമ്പനി സ്ഥാപിക്കപ്പെടുന്നത്‌. അവിടെനിന്നാണ്‌ ജോബ്‌സിന്‍റെ കീഴില്‍ ലോകത്തിലെ ഏറ്റവും ആസ്ഥിയുള്ള രണ്ടാമത്തെ കമ്പനി(അമേരിക്കന്‍ സര്‍ക്കാരിനേക്കാള്‍ സമ്പന്നരാണ്‌ ആപ്പിള്‍) എന്ന നിലയിലേക്ക്‌ ആപ്പിള്‍ വളരുന്നത്‌. ഏറ്റവും പുതിയ ഐ ഫോണ്‍ പുറത്തിറക്കിയതിന്‍റെ അടുത്ത ദിവസമാണ് ജോബ്സ് അന്തരിച്ചത്.
സ്റ്റീവ് ജോബ്സിന്‍റെ വിയോഗത്തില്‍ ബി ലൈവ് ന്യൂസിന്‍റെ ആദരാഞ്ജലികള്‍...

No comments: